പേജുകള്‍‌

2012, ജൂലൈ 8, ഞായറാഴ്‌ച

പൂതവഴികള്‍

പൂതവഴികള്‍
പണ്ടെന്നപോലെ യക്ഷികള്‍
രക്തദാഹികള്‍ വഴിചേരുന്നില്ല. എങ്കിലും ചോര കിനിയുന്ന
പൂതതേറ്റകള്‍ ഈവഴിക്കീഴെ-
യുള്ള പോല്‍.
അടരാട്ടം കഴിഞ്ഞിട്ട
കബന്ധം കണക്കുടലുടഞ്ഞ്‌
പലരീവഴി മരിക്കയാല്‍,
വീടണയാതവരൊന്നും
പറഞ്ഞേല്‍പ്പിക്കാതവറ്‍.
ഉള്ളില്‍ കനക്കുന്ന ചാവലകള്‍
ഓലിയിട്ടറിയിച്ചു രക്ഷായാനങ്ങള്‍
ഇന്നേദിനം കൂടി കഴിച്ചെന്നു
വരുത്തിയുറങ്ങുവോരെ ഞെട്ടിച്ചുണര്‍ത്തി.
ഘാതകര്‍,ക്കോടി മറയാന്‍
മറഞ്ഞോടിയണയാന്‍
ഈവഴിയുതകുമ്പോള്‍, ഇരകളെന്നും
കാലിടറി ഇവിടെ വീഴുമ്പോള്‍
ബഹുജനം സാക്ഷി പിടഞ്ഞകലുമ്പോള്‍
നഖം നീണ്ടൊരു രക്തക്കൈയിന്നും
മണ്‍മറവില്‍ മാംസം രുചിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ