പേജുകള്‍‌

2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

പുരുഷാര്‍ഥം

പുരുഷാര്‍ഥം
വേദവിന്യാസം പോലുള്ള
ജീവിതങ്ങളെ തപശ്ചര്യകളുടെ
കൈപ്പുസ്തകങ്ങളില്‍ കൊരുത്തു
നോക്കി ഞാനിരിക്കുന്നു.
ഹൃദയം തീണ്ടാതെ,
ലക്ഷണമെത്താതെ,
കപിലവര്‍ണ്ണം പുതച്ചൊരു
തപവാഴ്വില്‍ താപം
കുറയ്ക്കാന്‍ വഴി തേടുന്നു.
വര്‍ണ്ണഭേദങ്ങളിലും ഇഴചേരാന്‍,
തൃഷ്ണകള്‍ നിവര്‍ത്തീട്ട
ആളൊഴിഞ്ഞിടപ്പാതകള്‍.
കണ്‍മറവില്‍ പാപപ്പരുങ്ങലില്ല,
രാത്തിരകള്‍ അടിച്ചാര്‍ത്ത
ഉടലില്‍ കാണ്‍കെ ക്ഷതങ്ങളില്ല.
ഇരവടുക്കുവോളം കുറുകലൊതുക്കി
ജപനേരം എക്കിള്‍ ആറ്‍ക്കുന്നു.
ദീക്ഷയെന്നു നിനച്ചൊരു വാഴ്വില്‍
ഒന്നാം പദമേ ദീക്ഷാന്തമായിടില്‍
പിന്നെ രാക്കുളിരില്‍ കരിമ്പടം പൂട്ടി
ആത്മാവിന്‍ ഇരുണ്ടിരവുകളെ
വെളിച്ചക്കടലില്‍ മുക്കാം,
എണ്റ്റെ തൊടിയിലെ എണ്റ്റെ കടലില്‍,
എണ്റ്റെ തൃക്കാപ്പഴിച്ചു ഞാനും
നിണ്റ്റേതഴിച്ചു നീയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ