പേജുകള്‍‌

2013, മേയ് 30, വ്യാഴാഴ്‌ച

കിളിവീട്‌

കിളിവീട്‌
പ്രാക്കൂട്ടം വളര്‍ന്നുവന്നു
തീറ്റയ്ക്കും പാര്‍പ്പിനുമിടം
ഒരുക്കി ഒരു കൂട്‌ മരക്കുറ്റി
മേലുറപ്പിച്ചവന്‍ ചായം പൂശി.
ഒടുവിലൊരു തണ്ട്‌ കരിഞ്ചായത്തില്‍
മുക്കി അവന്‍ അതിന്‍മേല്‍
വരഞ്ഞെന്തൊയെഴുതവേ
ചോദിച്ചൂ:"പറയാമോ
എഴുതുവതെന്തെന്ന്", നിസ്സാരം,
ആദ്യാക്ഷരങ്ങളില്‍ കിളിയെന്ന്
വായിക്കയാല്‍ ഞാന്‍ ചൊല്ലി,
തികഞ്ഞ നിശ്ചയത്തില്‍,
"കിളിക്കൂടെന്നല്ലാതെന്ത്‌?"
ചെറുപുഞ്ചിരി തൂകിയവന്‍
വര തുടര്‍ന്നൊടുക്കം എണ്റ്റെ
കണ്‍കള്‍ക്കായാ കുറി തുറന്നിട്ടൂ.
കിളിവീടെന്ന് വായിച്ചു തകര്‍ന്ന-
യെന്‍ ധാരണകള്‍, മുന്നറിവ്‌.
പാര്‍പ്പിടങ്ങള്‍ വീടല്ലെന്നബദ്ധം
ഞാനെവിടുന്നു നേടി, അറിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ