പേജുകള്‍‌

2013, ജൂൺ 20, വ്യാഴാഴ്‌ച

സമാധാനത്തിണ്റ്റെ കാരണങ്ങള്‍

സമാധാനത്തിണ്റ്റെ കാരണങ്ങള്‍
നടന്നു നീങ്ങുമ്പോള്‍, പിന്നിലൊരു
നായ മുരണ്ടുവിളിക്കുന്നു.
ഭയക്കണം,ഭുവനവ്യാപാരതന്ത്രം
പഠിച്ചുറച്ചവനെപ്പോലാണവണ്റ്റെ നില്‍പ്പ്‌.
ആയുധമെന്തുവോര്‍ അതൊന്നു
നിലത്തിറക്കേണ്ട താമസം,
കൊത്തിനുറുക്കി, കുടലും
ചങ്കുമിത്യാദിയംഗങ്ങള്‍ വലിച്ചിറക്കി
ചോരപ്പെയ്ത്തില്‍ കുളിച്ച്‌
ഈറനുടുത്ത്‌ കയറുമെതിര്‍ത്തല,
എതിര്‍പ്പിന്‍മേല്‍ വാള്‍ത്തലവീശി
കണ്‍ചിമ്മാതെയവരിങ്ങനെ നില്‍ക്കും.
എന്താണീവിധം എന്നെ വിരട്ടി-
ഈ നായിണ്റ്റെ മോന്‍ നില്‍പ്പൂ.
കുനിഞ്ഞ്‌ കല്ല്‌ പരതുന്നപോല്‍
നടിച്ച്‌ നിവര്‍ന്ന്‌ തൊടുത്ത്‌:
പായുന്നു ശുനകനും ഇത്രനേരം
എന്നെ വലച്ച ഭീതിയും.
അന്യോന്യഭയത്തിന്‍ സൂക്ഷ്മ-
സന്തുലനത്തെ സമധാനമെന്ന്‌ പേരിട്ട്‌
സര്‍വചരാചരങ്ങള്‍ക്കും സഹജര്‍ക്കും
മേന്‍മേല്‍ ശാന്തിയോതി നടന്നകലുന്നു ഞാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ