പേജുകള്‍‌

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

കവിതക്കുറ്റികള്‍ II

കവിതക്കുറ്റികള്‍ II

പടക്കുതിര:മനുഷ്യണ്റ്റെ
പടയേറ്റങ്ങളിലെന്തിനാ-
ണതിനിത്ര കുതിപ്പും കിതപ്പും.
***
അപ്പനിരിക്കുന്നത്‌
കാല്‍കുഴഞ്ഞിട്ട്‌;
എങ്കില്‍ മകനിരിക്കുന്നതോ?
***
വേഗപ്പൂട്ട്‌
വേഗക്കൂട്ട്‌
മരണപ്പൂട്ട്‌.
***
ചെറുപ്പം മുതല്‍
ഇതെന്‍ ഓര്‍മ്മയില്‍;
ചെറുപ്പം വരെ മാത്രം.
***
ഒന്നാം മഴയല്ലിത്‌.
ഏറ്റാല്‍ പനിക്കാത്ത
പിന്‍മഴ.
***
ഒരു പൂവില്‍ നിന്ന്‌
മറ്റൊന്നിലേക്കീച്ച;
തേനില്‍ വസന്തം പടരും.
***
കണ്ണട തകര്‍ന്നു;
സ്വപ്നത്തില്‍
ഞാനതു ശരിയാക്കി.
***
ഓടയില്‍ വീണു
ഇനി ഞാനേത്‌ ചെളിയേത്‌-
ആര്‍ക്കറിയാം.
***
പുലരിപ്പുഴയില്‍
മലരടരൊഴുകിയില്ല,
മലരുതിരും കാടുപോയി,
ഇനി പുഴ പോയി
പുലരി തനിച്ചാകും,
പുലരി പോകുവോളം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ