പേജുകള്‍‌

2013, ഡിസംബർ 3, ചൊവ്വാഴ്ച

ആപേക്ഷികസാന്ദ്രത

ആപേക്ഷികസാന്ദ്രത

രക്തം വെള്ളത്തേക്കാള്‍
കട്ടിയായിരുന്നില്ലേ?

ഒരുകവിള്‍ ഘനജലപ്പരപ്പില്‍
നാവുഴറുമ്പോള്‍
ജലരുചിമാത്രകള്‍
ലോഹം മണക്കുന്നു.

ചോര: തളംകെട്ടാവിധം
നേറ്‍ത്തുപോയൊരു ചെങ്കുറി;
ഒടുനിശ്വാസത്തിലൊരു
നീര്‍മണിയുതിര്‍ക്കേണ്ടും
കൈകള്‍ ചോരപുതച്ച്‌
തൊട്ടതൊക്കെ ചുവപ്പിച്ച്‌
ഉമ്മറം കടന്നുപോം.
രുധിരോത്സവങ്ങളുടെ
കുടുംബപുരാണങ്ങളില്‍
ആരും കൊല്ലപ്പെടുന്നതല്ല,
മരണം പതിവുതെറ്റിച്ച്‌
മുന്‍വാതില്‍ കയറിവരുന്നതും
പിന്‍വാതിലില്‍ നട്ട നമ്മുടെ കണ്ണുകള്‍
അതു കാണാത്തതുമാണ്‌.

ജലനിണങ്ങളുടെ
തീവ്രമാം പുതുവര്‍ഥത്തില്‍
രക്തമിനിയും വെള്ളത്തേക്കാള്‍



 കട്ടിയുള്ളതോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ