പേജുകള്‍‌

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

മണ്ടേല

മണ്ടേല

പ്രിയ ജോഹാനെസ്‌ബര്‍ഗ്,
നിന്‍റെ നഷ്ടത്തില്‍
ദുഃഖമുണര്‍ത്തിക്കട്ടെ
വൈകിയെങ്കിലുമാദ്യം.
നീയറിഞ്ഞുകാണുമല്ലോ,
നിന്‍റെ ഇരുള്‍ക്കഥകളെ
വെളുപ്പിച്ച നിന്‍റെ
പ്രിയപുത്രന്‍ മരിച്ചിട്ട്
പിന്നെയതിന്‍ മുമ്പും
മലയാളക്കുറിയില്‍ പലവട്ടം
വെളിപ്പെട്ടുവെന്ന്‍.
നമ്മള്‍ തമ്മിലെയകലം,
അന്തരമെല്ലാം നോക്കിയാല്‍
കണക്കറ്റ് ഞങ്ങള്‍ ഊറ്റം
കൊണ്ടതാണ് മണ്ടേലയെച്ചൊല്ലി,
ഞങ്ങള്‍ മലയാളികള്‍
വെളുത്തവരായിട്ടുകൂടി;
കണ്ടിട്ടില്ലേ ഞങ്ങളുടെ
തിരപ്പടങ്ങള്‍, പുസ്തകങ്ങള്‍
കാലികങ്ങള്‍,പരസ്യപ്പെരുംപുറം,
കണ്ടിട്ടില്ലേ ഞങ്ങളുടെ
ഫേസ്ബുക്ക് കമന്‍റുകള്‍,
കല്യാണത്തിളക്കങ്ങള്‍,
എല്ലാം വെളുത്തും തുടുത്തും
നിറയുന്ന പൂമേനിയല്ലേ!
എന്നിട്ടും ഞങ്ങള്‍ക്കിഷ്ട-
മായിരുന്നേറെ മണ്ടേലയെ.
നിര്‍ത്തട്ടെ, ഒരു പണിയുണ്ട്-
ദില്ലീലൊരു പുംഗവന്‍
ഒരു പഴങ്കവിതയില്‍
കറുത്ത് മെലിഞ്ഞവര്‍
എന്ന് മങ്കമാരെ വിളിച്ചതായറിഞ്ഞു,
നല്ല നാല് പറയാനുണ്ട്,
എവിടെയാ ചൂല്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ