പേജുകള്‍‌

2014, മാർച്ച് 15, ശനിയാഴ്‌ച

വയര്‍ നിറയെ ഓര്‍മ്മകള്‍

പായുമൊരു കിളി
കൊതിക്കണ്ണില്‍,
പശിനോവില്‍ കുരുക്കുമൊരു
തുടുത്ത ഫലഭോജ്യം,
അതുപോല്‍ ഞാനും
നല്ലോര്‍മ്മ കൊയ്ത്
കെട്ടോര്‍മ്മയുരിഞ്ഞ്
തിളച്ചുപാറും,
തുടുമാംസമുണ്ട്,
ചെഞ്ചാറൂറ്റി.
വയറൊലി നിലയ്ക്കെ,
ജഠരാഗ്നിയെരിക്കാത്ത
അതിശായിയാം വിത്തുകള്‍
ചുടുമണ്ണിലുണരും
വായറൊഴിഞ്ഞോര്‍മ്മയുടെ
വളമേറ്റ് വളരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ