പേജുകള്‍‌

2014, മേയ് 6, ചൊവ്വാഴ്ച

മഴവഴിയും പാട്ട്

മഴ കനത്ത്‌
ആളൊഴിഞ്ഞ പെരുവഴി
കുടമേല്‍ തല്ലിച്ചിതറും
മഴക്കലി,യടര്‍വെള്ളം
തളിക്കുന്നു.
മഴഘോഷം:
സര്‍വ്വമാം നാദം.
ഞാനുമുറക്കെ പാടുന്നു
ആരുമത് കേള്‍ക്കില്ല,
എന്‍റെ മനോനിലയെക്കുറിച്ച്
സംശയമുണരില്ല;
ആരുമത് കേള്‍ക്കില്ല,
അതിന്‍റെ സ്വരഗതി-
യന്‍പും താളവും
ആരും കുറിക്കില്ല.
മഴനേര്‍ക്കുമ്പോള്‍
ഞാനുമങ്ങനെ പാട്ടൊതുക്കി
സ്ഥിരവഴി പോകുന്ന
യാത്രികന്‍ സ്ഥിരമാ-
യെടുക്കുന്ന നിര്‍മമത
പൂണ്ടീവഴി പോകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ