പേജുകള്‍‌

2014, ജൂൺ 15, ഞായറാഴ്‌ച

തിട്ടം


അവന്‍റെ വാ തോര്‍ന്നില്ല
ഓരോ പ്രസ്‌താവത്തിനൊടുവില്‍
"അല്ലേ?" എന്ന ചോദ്യത്തൊങ്ങല്‍
ചാര്‍ത്തി അവനെന്‍റെ പ്രതിശ്രുതി തേടി.
ഊങ്കാരമോ തലയാട്ടമോ മതി
നിര്‍ത്താതണയുന്നവന്‍റെ
വാഗ്ത്തിരകള്‍ക്ക് തുണയല്ലെങ്കിലും
അത് മതി.
ആര്‍ക്കാണിത്ര തിട്ടം?
അവന്‍റെയുറപ്പുകള്‍ക്ക്
എന്‍റെയുറപ്പെന്തിനു വേണ്ടൂ?
അതോ ആര്‍ക്കുമത്ര
തിട്ടം പോരാഞ്ഞിട്ടോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ